Showing posts with label കാര്‍ഷികം. Show all posts
Showing posts with label കാര്‍ഷികം. Show all posts

Friday, November 9, 2007

സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണണം- ടി.ഡി.പി

വിജയവാഡ
ആന്ധ്രാപ്രദേശിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കു ദേശം ആവശ്യപ്പെട്ടു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടനിലക്കാരെ സഹായിക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്നത് കര്‍ഷകരുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.ഈ സര്‍ക്കാര്‍ ആധികാരത്തേലേറി, മൂന്നര വര്‍ഷത്തിനുള്ളില്‍ 4500ഓളം കര്‍ഷകര്‍ ജീവനൊടുക്കി-ടി.ഡി.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷക റാലി ഈ മാസം 24ന് നടക്കും.

Thursday, November 8, 2007

പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത് 10 ശതമാനം ദാരിദ്ര്യ നിര്‍മാര്‍ജനം

ന്യൂദല്‍ഹി
ശ്രദ്ധേയമായ സാന്പത്തിക വളര്‍ച്ചക്കൊപ്പം പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പത്തു ശതമാനം ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പാക്കാന്‍ പതിനൊന്നാം പഞ്ച വത്സര പദ്ധതി ലക്ഷ്യമിടുന്നു.പദ്ധതി രേഖയുടെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കരട് രേഖ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്‍റെ അധ്യക്ഷതയില്‍ കേന്ദ്ര ആസൂത്രണ ബോര്‍ഡിന്‍റെ യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും.

ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണം 1993-94ലെ 36 ശതമാനത്തില്‍നിന്നും 2004-05ല്‍ 28 ശതമാനമായി താഴ്ന്നെങ്കിലും ഈ നേരിയ വ്യതിയാനം ആശാവഹമല്ലെന്നും പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പട്ടിണി പ്രബലമാണെന്നും രേഖയില്‍ പറയുന്നു.

1993094ല്‍ ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്നവര്‍ 30 കോടിയായിരുന്നെങ്കില്‍ 2004-05ല്‍ ഇത് 28 കോടിയായി മാത്രമാണ് കുറഞ്ഞത്.പ്രതിശീര്‍ഷ വരുമാനം ഏറെ കുറവായിരുന്ന 1973-74 ലെ സ്ഥിതിവിവരക്കണക്കുമായി താരതമ്യം ചെയ്യുന്പോള്‍ ഇത് ഏറെ നിരാശാജനകമാണെന്ന് രേഖയില്‍ പറയുന്നു.

ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന മൂന്നു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ എണ്ണം 1998ല്‍ 49 ശതമാനമായിരുന്നത് 2005-06ല്‍ 47 ശതമാനം മാത്രമായാണ് കുറഞ്ഞത്.ലിംഗപരമായ അസ്വമത്വം രാജ്യത്ത് ഇപ്പോഴും പ്രബലമാണെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.