Showing posts with label ബാങ്കിംഗ്. Show all posts
Showing posts with label ബാങ്കിംഗ്. Show all posts

Saturday, December 1, 2007

പണം കൈമാറ്റത്തിന് എടിഎമ്മുകളില്‍ സൗകര്യം

കൊച്ചി
പണം സ്വീകരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പുറമെ ഉപയോക്താക്കള്‍ക്ക് മറ്റു അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനുമുള്ള സംവിധാനം എ.ടി.എമ്മുകളില്‍ സജ്ജമായി. സ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എ.ടി.എമ്മുകളിലാണ് ബാങ്കില്‍ എത്താതെ പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൌകര്യം നിലവില്‍ വന്നത്.
സി.ടു.സി (കാര്‍ഡ് ടു കാര്‍ഡ് ) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഇതനുസരിച്ച് കൈമാറ്റം ചെയ്യേണ്ട വ്യക്തിയുടെ എ.ടി.എം കാര്‍ഡ് നമ്പര്‍ ഉപയോക്താവ് അറിഞ്ഞിരിക്കണം. ഈ നമ്പര്‍ എ.ടി.എമ്മിലെ നിശ്ചിത സ്ഥലത്ത് രണ്ടു തവണ രേഖപ്പെടുത്തണം. നമ്പര്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ കൈമാറ്റം ചെയ്യേണ്ട സംഖ്യയും രേഖപ്പെടുത്തണം. ഇതോടെ പണം കൈമാറ്റം പൂര്‍ണമാവുകയും ബില്ല് ലഭിക്കുകയും ചെയ്യും.
അമ്പതിനായിരം രൂപയുടെ വരെ കൈമാറ്റം ഇത്തരത്തില്‍ നിര്‍വഹിക്കാനാകുമെന്ന് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അധികൃതര്‍ അറിയിച്ചു. പണം കൈമാറ്റം ചെയ്യുന്നതിന് ബാങ്കുകളില്‍ അനുഭവപ്പെടുന്ന ഭീമമായ തിരക്ക് പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പരിഹരിക്കാനാവും. ഉപയോക്താക്കള്‍ക്ക് വളരെയധികം സമയലാഭം സി ടു സി സംവിധാനം പ്രദാനം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എ.ടി.എമ്മുകളില്‍ ഇതിനാവശ്യമായ സോഫ്റ്റ്്വെയര്‍ നേരത്തെതന്നെ ഉണ്ടായിരുന്നതിനാല്‍ പുതിയ സൌകര്യം എളുപ്പത്തില്‍ ഏര്‍പ്പെടുത്താനായി എന്നും ബാങ്ക് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

മൂന്നു ദിവസം ബാങ്ക് പ്രവര്‍ത്തനം ഇല്ല

കൊച്ചി
അസോസിയേറ്റ് ബാങ്കുകളെ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനെതിരേ രാജ്യവ്യാപകമായി ഓഫീസര്‍മാരും ജീവനക്കാരും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പണിമുടക്കും.
ഞായറാഴ്ചത്തെ അവധി കൂടി പരിഗണിച്ചാല്‍ അടുത്തയാഴ്ച മൂന്നു ദിവസം തുടര്‍ച്ചയായി ബാങ്ക് ഇടപാടുകള്‍ മുടങ്ങും. കേരളത്തില്‍ എസ്.ബി.ടി ശാഖകള്‍ പ്രവര്‍ത്തിക്കില്ല. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ 31-ന് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

Friday, November 30, 2007

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ പ്രവാസി സെല്‍ കൊച്ചിയില്‍

കൊച്ചി: സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എറണാകുളം റീജിയണല്‍ ഓഫീസില്‍ എന്‍.ആര്‍.ഐ സെല്‍ പ്രവര്‍ത്തനം തുടങ്ങിയതായി റീജിയണല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. രാമനാഥന്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലുള്ളവര്‍ക്ക് പണം അയക്കുന്നതിനും നിക്ഷേപം സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്കും റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കിന്‍റെ ആളോഹരി വ്യാപാരം 1.37333 കോടി രൂപയായി ഉയര്‍ന്നു. ഇടപാടുകാരുടെ എണ്ണം 19 ദശലക്ഷമാണ്. ബാങ്കിന്‍റെ അറ്റാദായം 449 കോടി രൂപയായി. എറണാകുളം റീജിയണിലെ മൊത്തവ്യാപാരം 30-09-2007ല്‍ 1857 കോടി രൂപയാണ്. നിക്ഷേപം 989 കോടി രൂപയും വായ്പ 868 കോടി രൂപയുമാണെന്ന് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പറഞ്ഞു. എറണാകുളം റീജിയണില്‍ 46 ശാഖകളുണ്ട്. ഒമ്പതു ശാഖകള്‍ ലക്ഷദ്വീപിലും 37 എണ്ണം എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ആറു ജില്ലകളിലുമാണ്. മൂവാറ്റുപുഴ, ആലുവ, പാലക്കാട്, ചിറ്റൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ബാങ്ക് പുതിയ ശാഖകള്‍ തുറക്കും.
കേരളത്തില്‍ ബാങ്കിന്റെ മൊത്തവ്യാപാരം അയ്യായിരം കോടി രൂപയാണ്. പബ്ളിക്ക് ഇഷ്യു നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ടെന്നും രാമനാഥന്‍ പറഞ്ഞു. പിഗ്മി പ്ളസ് 2007, സിന്‍ഡ് സോന, സിന്‍ഡ് വിദ്യാര്‍ഥി, ജെയ് കിസാന്‍, കോര്‍ ബാങ്കിംഗ്, ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് പദ്ധതികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് വന്‍ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. വായ്പാ പദ്ധതികള്‍ക്കായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ വാനുകള്‍ ഉപയോഗിച്ച് ഗ്രാമങ്ങളിലും പട്ടണങ്ങളിലും അക്കൌണ്ടുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതിയും ബാങ്കിലുണ്ട്.സാമൂഹ്യസേവന പരിപാടിയുടെ ഭാഗമായി പൊതുകുള സംരക്ഷണ പദ്ധതിയില്‍ പെടുത്തി എഴുന്നൂറോളം കുളങ്ങള്‍ സംരക്ഷിച്ചതായും രാമനാഥന്‍ അറിയിച്ചു. അസിസ്റന്റ് ജനറല്‍ മാനേജര്‍ വി.കെ. സൈഗാള്‍, ചീഫ് മാനേജര്‍ നീലകണ്ഠന്‍ മൂസത്, പബ്ളിക്ക് റിലേഷന്‍സ് ഓഫീസര്‍ മാത്യു തോമസ് എന്നിവരും ചാര്‍ജെടുത്തു.

Thursday, November 22, 2007

കേരള സര്‍ക്കാര്‍ ബാങ്ക് തുടങ്ങുന്നു

തിരുവന്തപുരം

കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബാങ്ക് വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയായെങ്കിലും മറ്റു നടപടിക്രമങ്ങള്‍ പരിഗണിച്ചുവരികയാണ്.

രണ്ട് സാധ്യതകളാണ് സര്‍ക്കാരിനു മുന്നിലുള്ളത്.നിലവിലുള്ള ഒരു ബാങ്ക് ഏറ്റെടുക്കുന്നതാണ് ആദ്യത്തേത്. അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയോടെ പുതിതയ ബാങ്ക് തുടങ്ങണം-മന്ത്രി വിശദീകരിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ്(കെ.എസ്.എഫ്.ഇ)ആയിരിക്കും ബാങ്ക് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. കെ.എസ്.എഫ്.ഇയുടെ ഉപസ്ഥാപനമായിട്ടാണ് ബാങ്ക് പ്രവര്‍ത്തിക്കുക.

പുതിയ ബാങ്കിന് 350 കോടിയുടെ പ്രാരംഭ മൂലധനം വേണ്ടതുണ്ട്. നിലവില്‍
കെ.എസ്.എഫ്.ഇക്ക് 150 കോടിയുടെ മൂലധന കരുതല്‍നിധിയുണ്ട്.

അതുകൊണ്ടുതന്നെ സര്‍ക്കാരിന്‍റെ സ്വന്തം ബാങ്ക് യാഥാര്‍ത്ഥ്യമാകാന്‍
അധികം കാത്തിരിപ്പ് വേണ്ടിവരില്ല-മന്ത്രി പറഞ്ഞു.


പദ്ധതിയുമായി ബന്ധപ്പെട്ട് ധനമന്ത്രിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് അദ്ദേഹത്തിന്‍റെ ശിഷ്യനും ജമ്മു ആന്‍റ് കശ്മീര്‍ ബാങ്ക് ചെയര്‍മാനുമായ ഹസീബ്
ദ്രാബുവാണ്.


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളുടെ വലയിരൊരു നിര നമുക്കുണ്ട്. അവരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബാങ്ക് പദ്ധതിയുമായി മുന്നോട്ടു
പോകുന്നത്-മന്ത്രി പറഞ്ഞു.


സംസ്ഥാന തല ബാങ്കിംഗ് കമ്മിറ്റിയുടെ കണക്കനുസരിച്ച് സംസ്ഥാനത്തെ ബാങ്കുകളില്‍ പ്രവാസികളുടെ നിക്ഷേപം 31900 കോടി രൂപയാണ്. ഇത് ബാങ്കുകളിലെ ആകെ
നിക്ഷേപത്തിന്‍റെ 34.56 ശതമാനം വരും.

Sunday, October 28, 2007

എച്ച്.ഡിഎഫ്സി സ്റ്റാന്‍ഡേഡ് ലൈഫിന് മുത്തൂറ്റുമായി പങ്കാളിത്തം

തിരുവനന്തപുരം: സ്വകാര്യ ഇന്‍ഷുറന്‍സ് സേവന ദാതാക്കളില്‍ മുന്‍നിരക്കാരായ എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫ് തങ്ങളുടെ കോര്‍പ്പറേറ്റ് ഏജന്‍റായി മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിനെ പ്രഖ്യാപിച്ചു. ആറു ലക്ഷത്തോളം വരുന്ന തങ്ങളുടെ അംഗങ്ങള്‍ക്ക് എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫിന്‍റെ ലൈഫ് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പുതിയ സംയുക്ത സംരംഭം മുത്തൂറ്റിനെ പ്രാപ്തരാക്കും. ആദ്യം കേരളത്തിലും ഘട്ടം ഘട്ടമായി മറ്റ് സംസ്ഥാനങ്ങളിലും പങ്കാളിത്തം വ്യാപിപ്പിക്കും.

കേരളത്തില്‍ 61 ശാഖകളാണ് എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫിനുള്ളത്. ദേശീയതലത്തില്‍ 700 നഗരങ്ങളും പട്ടണങ്ങളുമാണ് കമ്പനിയുടെ പരിധിയിലുള്ളത്. പതിനായിരത്തോളം ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റുമാരും കമ്പനിക്കായി പ്രവര്‍ത്തിക്കുന്നു. ബാങ്കുകള്‍, ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുമായും മറ്റ് സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫ് ധാരണയുണ്ടാക്കിയിട്ടുണ്ട്.

Friday, October 26, 2007

ഫെഡറല്‍ ബാങ്കിന് 162.27 കോടി രൂപ ലാഭം



കൊച്ചി: നടപ്പു സാംപത്തിക വര്‍ഷത്തിലെ ഒന്നാം അര്‍ധവര്‍ഷത്തില്‍ ഫെഡറല്‍ ബാങ്ക് 162.27 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനമാണ് വര്‍ധന. ബാങ്കിന്‍റെ മൊത്തം ബിസിനസ് 40315 കോടി രൂപയായും നിക്ഷേപം 2411 കോടി രൂപയായും വായ്പ 16204 കോടി രൂപയായും ഉയര്‍ന്നു. ബാങ്കിന്‍റെ മുഴുവന്‍ ശാഖകളിലും കോര്‍ബാങ്കിംഗ് നടപ്പാക്കാനായതായും ചെയര്‍മാന്‍ എം. വേണുഗോപാലന്‍ അറിയിച്ചു.