Monday, December 3, 2007

പ്രത്യേക സാന്പത്തിക മേഖലകളില്‍ കര്‍ഷകര്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കും

ന്യൂഡല്‍ഹി
പ്രത്യേക സാന്പത്തിക മേഖലകള്‍ക്കു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ഓഹരി പങ്കാളിത്തം നല്‍കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി ജി.കെ. പിള്ള അറിയിച്ചു. ഇന്ത്യാ സാന്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യുന്നതോടെ പ്രത്യേക സാന്പത്തിക മേഖലകള്‍ക്കായി(സെസ്) ഏറ്റെടുക്കാവുന്ന ഭൂമിയുടെ പരിധി 5000 ഹെക്ടര്‍ എന്ന വ്യവസ്ഥയില്‍ ഇളവ് ഏര്‍പ്പെടുത്തുത്തും.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ പുനരധിവാസ നയം നടപ്പാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വ്യവസ്ഥയില്‍ ഇളവ് ഏര്‍പ്പെടുത്തുന്നതില്‍ അപാകതയില്ലെന്ന് പിള്ള ചൂണ്ടിക്കാട്ടി.

വിവിധോല്‍പ്പന്ന സെസുകളുടെ കാര്യത്തിലാകും ഇളവ് പ്രധാനമായും പരിഗണിക്കുക. നിലവില്‍ ഇത്തരം 34 പ്രത്യേക സാന്പത്തിക മേഖലകളാണുള്ളത്. റിലയന്‍സ് ഇന്‍‍ഡസ്ട്രീസിന്‍റേതുള്‍പ്പെടെ നാല് സെസുകള്‍ക്ക് 5000 ഹെക്ടര്‍ വിസ്തൃതിയുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കുമെന്ന് പിള്ള പറഞ്ഞു.

രാജ്യത്തെ പ്രത്യേക സാന്പത്തിക മേഖലകളില്‍നിന്നുള്ള കയറ്റുമതി ഈ വര്‍ഷം അവസാനത്തോടെ 67,000 കോടി രൂപയിലെത്തും. നിലവില്‍ ഇത് 33,000 കോടി രൂപയാണ്.പ്രത്യേക സാന്പത്തിക മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ 18 മാസത്തിനിടെ മുന്നൂറു കോടി ഡോറളായി വര്‍ധിച്ചു.അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് നാലു മടങ്ങുവരെ വര്‍ധിച്ചേക്കുമെന്നും പിള്ള പറഞ്ഞു. ഈ സാന്പത്തിക മേഖലകളിലെ ആകെ തൊഴില്‍ സാധ്യത ആറു ലക്ഷത്തിലേറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1 comment:

ബി-ലോകം said...

പ്രത്യേക സാന്പത്തിക മേഖലകള്‍ക്കു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ഓഹരി പങ്കാളിത്തം നല്‍കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി ജി.കെ. പിള്ള അറിയിച്ചു. ഇന്ത്യാ സാന്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.