Monday, December 3, 2007

വിവാദം ഗുണം ചെയ്തില്ല;മാധുരിയുടെ ചിത്രത്തിന് തണുത്ത പ്രതികരണം


ന്യൂദല്‍ഹി

വിവാദങ്ങള്‍ പലപ്പോഴും ബോക്സ് ഓഫീസില്‍ സിനിമകള്‍ക്ക് സഹായകമാവുകയാണ് ചെയ്യുക.പക്ഷെ മൂന്നു സംസ്ഥാനങ്ങളില്‍ പ്രദര്‍ശനം നിരോധിച്ചത് മാധുരി ദീക്ഷിതിന്‍റെ പുതിയ ചിത്രമായ 'ആജാ നാച് ലേ'ക്ക് കാര്യമായ പ്രയോജനമുണ്ടാക്കിയില്ല.

ടൈറ്റില്‍ പാട്ടിലെ വരികള്‍ ദളിതുകളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ആദ്യം യു.പിയിലും പിന്നെ പഞ്ചാബിലും ഹരിയാനയിലും ചിത്രം താല്‍കാലികമായി നിരോധിച്ചത്.

ബോക്സ് ഓഫീസ് കണക്കുകള്‍ പ്രകാരം മാധുരി ദീക്ഷിതിന്‍റെ കൊട്ടിഘോഷിച്ചുള്ള തിരിച്ചുവരവിന് പ്രേക്ഷകരുടെ പ്രതികരണം നിരാശാജനകമാണ്. ചിത്രത്തിന് കാര്യമായ സാന്പത്തിക നേട്ടമുണ്ടാകാനിടയില്ലെന്നാണ് ആദ്യ ആഴ്ച്ചയിലെ സൂചനകള്‍.

''യാഷ് രാജ് മൂവീസിന്‍റെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ ആജാ നാച് ലേക്ക് മികച്ച തുടക്കം കിട്ടിയില്ല. വിവാദങ്ങള്‍പോലും ചിത്രത്തിന് സഹായകമായില്ല''- ഫണ്‍ സിനിമാസ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് ദീപക് തലൂജ വ്യക്തമാക്കി.

ദല്‍ഹിയിലെയും യു.പിയിലെയും തീയേറ്ററുകളില്‍ ആജാ നാച് ലേക്ക് 50 മുതല്‍ 55 ശതമാനംവരെ മാത്രമാണ് പ്രേക്ഷകരുള്ളത്.രാജസ്ഥാനിലും മുംബൈയിലും ഇത് 60 ശതമാനമാണ്. ബാംഗ്ലൂരിലാണ് ഏറ്റവും മികച്ച പ്രതികരണം 90 ശതമാനം മുതല്‍ 95 ശതമാനം വരെ.വിവാദങ്ങളുടെ ബലത്തില്‍ വരും ദിവസങ്ങളില്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് തിയേറ്ററുകാരുടെ പ്രതീക്ഷ.

വിവാദത്തെ തുടര്‍ന്ന് നിര്‍മാതാവ് യാഷ് ചോപ്ര ക്ഷമാപണം നടത്തുകയും ടൈറ്റില്‍ പാട്ടിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

(ഐ.എ.എന്‍.എസ്)

1 comment:

ബി-ലോകം said...

ബോക്സ് ഓഫീസ് കണക്കുകള്‍ പ്രകാരം മാധുരി ദീക്ഷിതിന്‍റെ കൊട്ടിഘോഷിച്ചുള്ള തിരിച്ചുവരവിന് പ്രേക്ഷകരുടെ പ്രതികരണം നിരാശാജനകമാണ്. ചിത്രത്തിന് കാര്യമായ സാന്പത്തിക നേട്ടമുണ്ടാകാനിടയില്ലെന്നാണ് ആദ്യ ആഴ്ച്ചയിലെ സൂചനകള്‍.