Sunday, October 28, 2007

സാന്പത്തിക വളര്‍ച്ചക്ക് പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തിയേ തീരു-ധനമന്ത്രി




മുംബൈഃ പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മാത്രമെ പത്തു ശതമാനം സാന്പത്തിക വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കൂ എന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞു. ഇന്നു രാവിലെ നടന്ന ഇക്കണോമിക് ടൈംസ് അവാര്‍ഡ് ദാനച്ചടങ്ങില്‍ ഇടതു പാര്‍ട്ടികളുടെ വികസന വിരുദ്ധ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രഭാഷണം.

ഇക്കാലത്ത് പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പ്രസക്തിയില്ല. രാജ്യത്തിന്‍റെ വളര്‍ച്ച് അന്ത്യന്താപേക്ഷിതമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് നമ്മെ പിന്നോട്ടു വലിക്കുന്നത് ചില പ്രത്യയശാസ്ത്രങ്ങളാണ്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുന്പ് പത്തു ശതമാനം സാന്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രത്യയശാസ്ത്രങ്ങള്‍ മാറ്റിവെക്കാന്‍ തയാറായാല്‍ മാത്രമെ അതിനു കഴിയു-ചിദംബരം പറഞ്ഞു.

സാന്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം 20153ഓടെ ഇരട്ടിയാക്കാനും 2023ഓടെ ഇന്ത്യക്ക് ഒരു ഇടത്തരം സാന്പത്തിക ശക്തിയായി മാറാനും കഴിയും. രാജ്യത്ത് അറിവിന്‍റെ അടിത്തറ വിലപുലപ്പെടുത്താനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വ്യവസായ സമൂഹത്തിന്‍റെ പിന്തുണ അനിവാര്യമാണ്. പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന ചികിത്സാ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ദത്തെടുക്കാന്‍ വ്യവസായികള്‍ തയറാകാണം-അദ്ദേഹം നിര്‍ദേശിച്ചു.
.

2 comments:

ബി-ലോകം said...

പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മാത്രമെ പത്തു ശതമാനം സാന്പത്തിക വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കൂ എന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം

satheesh said...

No photo in this report