Thursday, November 22, 2007

കേരള സര്‍ക്കാര്‍ ബാങ്ക് തുടങ്ങുന്നു

തിരുവന്തപുരം

കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബാങ്ക് വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയായെങ്കിലും മറ്റു നടപടിക്രമങ്ങള്‍ പരിഗണിച്ചുവരികയാണ്.

രണ്ട് സാധ്യതകളാണ് സര്‍ക്കാരിനു മുന്നിലുള്ളത്.നിലവിലുള്ള ഒരു ബാങ്ക് ഏറ്റെടുക്കുന്നതാണ് ആദ്യത്തേത്. അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയോടെ പുതിതയ ബാങ്ക് തുടങ്ങണം-മന്ത്രി വിശദീകരിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ്(കെ.എസ്.എഫ്.ഇ)ആയിരിക്കും ബാങ്ക് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. കെ.എസ്.എഫ്.ഇയുടെ ഉപസ്ഥാപനമായിട്ടാണ് ബാങ്ക് പ്രവര്‍ത്തിക്കുക.

പുതിയ ബാങ്കിന് 350 കോടിയുടെ പ്രാരംഭ മൂലധനം വേണ്ടതുണ്ട്. നിലവില്‍
കെ.എസ്.എഫ്.ഇക്ക് 150 കോടിയുടെ മൂലധന കരുതല്‍നിധിയുണ്ട്.

അതുകൊണ്ടുതന്നെ സര്‍ക്കാരിന്‍റെ സ്വന്തം ബാങ്ക് യാഥാര്‍ത്ഥ്യമാകാന്‍
അധികം കാത്തിരിപ്പ് വേണ്ടിവരില്ല-മന്ത്രി പറഞ്ഞു.


പദ്ധതിയുമായി ബന്ധപ്പെട്ട് ധനമന്ത്രിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് അദ്ദേഹത്തിന്‍റെ ശിഷ്യനും ജമ്മു ആന്‍റ് കശ്മീര്‍ ബാങ്ക് ചെയര്‍മാനുമായ ഹസീബ്
ദ്രാബുവാണ്.


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളുടെ വലയിരൊരു നിര നമുക്കുണ്ട്. അവരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബാങ്ക് പദ്ധതിയുമായി മുന്നോട്ടു
പോകുന്നത്-മന്ത്രി പറഞ്ഞു.


സംസ്ഥാന തല ബാങ്കിംഗ് കമ്മിറ്റിയുടെ കണക്കനുസരിച്ച് സംസ്ഥാനത്തെ ബാങ്കുകളില്‍ പ്രവാസികളുടെ നിക്ഷേപം 31900 കോടി രൂപയാണ്. ഇത് ബാങ്കുകളിലെ ആകെ
നിക്ഷേപത്തിന്‍റെ 34.56 ശതമാനം വരും.

3 comments:

ബി-ലോകം said...
This comment has been removed by the author.
ബി-ലോകം said...

കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബാങ്ക് വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയായെങ്കിലും മറ്റു നടപടിക്രമങ്ങള്‍ പരിഗണിച്ചുവരികയാണ്.

Sabu said...

This is a good move. The proposed Bank may think take over of DCbs and SCB if feasible and also try to use the network primarry cooperative banks also may try to take over a strong midsized/small bank to have a national presence.